Tuesday, 11 July 2017

രാധയോട്


കൃഷ്ണനാവാനില്ല,
ഓടക്കുഴൽ പണ്ടേ
ആറ്റിലെറിഞ്ഞവൻ,
ഞാനാ സങ്കടപേമാരിയിലെന്നേ
സ്വയം രമണനായ് മാറിയോൻ.

പൊറുക്കുകെൻ രാധേ!
പൊറുക്കുകെൻ കാലമേ
പൊറുക്കുകെൻ വാക്കേ
പൊറുക്കുകെൻ പൊരുളേ.

ഉള്ളിലായ് തനിച്ചു പാർത്തകാറ്റും
നിസ്വാർത്ഥമാം നോട്ടങ്ങളും
അസ്തമിച്ചെന്നേ കടലിന്നോരം ചാരി.
മരണത്തിൻ കയത്തിലും,
സ്മരണതൻ ചെപ്പിലും,
ശൂന്യതമാത്രമെന്നറിക നീ,
ഒരു മഴ പെയ്തു തോർന്ന പോൽ

No comments:

Post a Comment