ഭൂപടത്തെ കീറിയെടുത്തന്നേ
നിന്റെ ലോകത്തെ ഒട്ടിച്ചുവച്ചിട്ടുണ്ട്
എന്റെ മണ്ണിടത്തിൻ രേഖയോടു
തൊട്ടുരുമ്മിയങ്ങിനെ.
എന്നിട്ടുമെന്തേ ഇന്നും
രണ്ടു രാജ്യം കണക്കെ
വേറിട്ടു നിൽപ്പുണ്ടല്ലോ
നമ്മുടെ ഭൂപടക്കീറുകൾ
രമിയ്ക്കാൻ കഴിയാതങ്ങിനെ.
അതിനാലാവണം വാക്കുകളറിയാതെ
മേഘങ്ങളായ് ഉരുകിയൊലിയ്ക്കുന്നു,
കടലാസിലൂടെ കോരിയെടുത്ത്
കുടിയ്ക്കുന്നീ പ്രണയലായനി നിത്യവും.
ഒന്നിയ്ക്കുവാനിനി നമുക്കാവില്ലല്ലോ,
രണ്ട് സാമാന്തര രേഖകൾ പണ്ടേ നമ്മൾ.
അനന്തതയിലേയ്ക്കെന്റെ കാഴ്ചകൾ -
എത്തി നോക്കുന്നു, പ്രതീക്ഷപോൽ
കണക്കു തെറ്റിച്ചെങ്ങാൻ നമ്മെ
കാലം സംഗമിപ്പിച്ചെന്നാകിൽ .......
No comments:
Post a Comment