അഞ്ചലുകാരന്റെ കിതയ്ക്കാൻ മറന്ന കാലുകളുടെ വരവ് കാത്ത്
എത്രനേരമാ അത്താണി ചാരിയിരുന്നിരുന്നു ഞാൻ .
നാലണത്തുട്ടു ചേർത്ത് ഒരു മറുപടി മൂപ്പരെ ഏൽപ്പിച്ച് ,
തിരികെ കുന്നിന്റെ ഉച്ചിയിലേയ്ക്ക് ഓടുമ്പോൾ
വിയർത്തു മഷിയിളകിയ കടലാസ്സിൽ നിന്ന് ദൂരങ്ങളലിയുന്നതറിയാതെ ,
നീയടുത്തുണ്ടെന്ന തോന്നലുകളിൽ നിന്നും
അക്ഷരങ്ങളെ കഷ്ട്ടിച്ചു കൂട്ടി വായിയ്ക്കുന്നു
ഒളിവിലെ ജീവിതമിതെന്നതോർക്കാതെ .
No comments:
Post a Comment